Wednesday, April 08, 2009

സ്ഥാനാര്‍ഥികള്‍ തിരക്ക് കൂട്ടരുത്,ചിഹ്നങള്‍ തയ്യാറവുന്നതേയുള്ളൂ.......


ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമായി.ജാതി,മതം,ലിംഗം,വര്‍ണ്ണം,നിറം,സബത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും പത്രികകള്‍ സമര്‍പ്പിച്ചു തുടങ്ങി.
ഇനിയാണ് നമ്മള്‍ക്ക് പണി.ഒരോ സ്ഥാനാര്‍ഥിക്കും യോജിച്ച ചിഹ്നങ്ങള്‍ കണ്ടുപിടിച്ചുകൊടുക്കുക

അത് അവരെ ജനങളുമായി കൂടുതല്‍ അടുപ്പിക്കും.
വിജയം സുനിശ്ചിതമാക്കും
.
ഉദാഹരണത്തിന്‍ പൊന്നാനിയില്‍ മല്‍സരിക്കുന്ന എം.പി.ഗംഗാധരന്

പറ്റിയ ചിഹ്നം പൈപ്പ് ആണെങ്കില്‍
അമെരിക്കക്ക് വേണ്ടി കോണ്‍ഗ്രസ്സ് വേഷ്ടിധരിച്ച് തിരുവനന്തപുരത്ത് ഇറങിയ ശശി തരൂരിന്,യു.എസ്. പതാകയോ ഇറാക് ദുരിതചിത്രമോ ആവാം

അയച്ചുകിട്ടിയ ചില സ്ഥാനാര്‍ഥികളും അവര്ക്കുള്ള ചിഹ്നങളും താഴെകൊടുക്കുന്നു.

ലാലുപ്രസാദ് യാദവ്-…………………...കന്നുകാലിതീറ്റ





സിന്ഡു ജോയ്...........................എട്ടാംക്ലാസ്സിലെ പാഠപുസ്തകം

കെ.മുരളീധരന്‍.................പാമൊലീന്‍

കെ.വി.തോമസ്..........കപ്പല്‍/ ഇസ്രായേലിന്‍റെ കൊടി

ഇ.അഹമ്മദ്..............ഹജ്ജ് വിമാന ടിക്കറ്റ്

ബാലക്രിഷ്ണപിള്ള ഗ്രൂപ്പിലുള്ള ..ആര്‍ക്കും...........അണക്കെട്ട്

ജോസഫ് ഗ്രൂപ്പിലുള്ള ആര്‍ക്കും ..............വിമാനം






ജോസ് കെ മാണി..............പട്ടയം




മനേകാ ഗാന്ധി...........പട്ടി/പൂച്ച

പി.സി.ചാക്കോ………കാലില്ലാത്ത കസേര

സുധാകരന്‍..............................കത്തി/ബോംബ്



ഷിബു സൊറന്‍.........................ജയില്‍


സഞയ് ദത്ത്..............................എ.കെ.47













പവ്വാര്‍................ക്രിക്കറ്റ് ബാറ്റ്


നരേന്ദ്ര മോഡീ.....................ശൂലം /വാള്‍

എല്‍.കെ.അഡ്വാനി...........................രഥം





ചിരഞീവി........................നയന്‍താര





പീതാംബരക്കുറുപ്പ്.........................പാമോയീല്‍

ചിദംബരം................................ചെരിപ്പ്
















മുഹമ്മദ് റിയാസ്........................കിഡ്നി


രാഹുല്‍ ഗാന്ധി……………….ബോഫെഴ്സ് തോക്ക്

(ചില സ്ഥാനാര്‍ഥികള്‍ക്ക് ചില ചിഹ്നങള്‍ കുടുംബപരമായി ലഭിക്കുന്നതായതിനാലാണ്‍ നിരപരാധികളായ രാഹുലും മുരളിയും ജോസ് മാണിയും ഇതിലുള്‍പ്പെട്ടുപോയതെന്ന് വ്യസനസമേതം തെര്യപ്പെടുത്തട്ടെ.)


ഇങിനെ സ്ഥാനാര്‍ഥികള്‍ക്ക് അനുയോജ്യമായ ചിഹ്നങള്‍ നിങള്‍ക്ക് നിര്‍ദ്ദേശിക്കാം

Sunday, April 05, 2009

മഹത് സഹിത്യമോ,.....ഖത്തറില്‍നിന്നും അവാര്‍ഡ് ലഭിക്കും






ആത്മകഥയെഴുതിയാല്‍ അത് ഒരു മഹത് സാഹിത്യമായിപോകുമെന്ന് ചങാതിമാര്‍ പറയുന്നു.
മഹത് സാഹിത്യമായാലോ അതിന് അവാര്‍ഡും കിട്ടും !

അവാര്‍ഡ് പണമായി കിട്ടുന്നത് നല്ല ഏര്‍പ്പാടുതന്നെ,അതും ഈ ആഗോള സാബത്തിക പ്രതിസന്ധിയുടെ കാലത്ത്.

പക്ഷെ ഖത്തറില്‍ നിന്നുള്ള ഒരു സംഘടനയുടെ അവാര്‍ഡാണ് കിട്ടുന്നതെങ്കില്‍
അടുത്തദിവസം അവാര്‍ഡ് ലഭിച്ച ആള്‍ മയ്യത്തായിപ്പോകുമെന്ന് ഒരു ചങാതി പറയുന്നു.

അതിന് ഉദാഹരണസഹിതം അവന്‍ ഒരു കഥയും പറഞ്ഞു.

മേല്‍പ്പറഞ്ഞ സംഘടന ആദ്യമായി അവാര്‍ഡ്നല്കി ബഹുമാനിച്ചത് സാക്ഷാല്‍ ബഷീറിനെയായിരുന്നു.താമസിച്ചില്ല അദ്ദേഹം മരണത്തിന്‍ കീഴടങ്ങി .

പിന്നിട് അവാര്‍ഡ് ലഭിച്ചത് സഖാവ് ഇ.എം.എസിനായിരുന്നു.
ദൈവങളിലോ നിമിത്തങ്ങളിലോ അശേഷം വിശ്വാസമില്ലാത്ത ഇ.എം.എസും താമസിയാതെ മരണത്തിന്‍ കീഴടങിയതായി ചരിത്രം പറയുന്നു.
അദ്ദേഹവും അവാര്‍ഡ് ലഭിച്ച് അധികകാലം ജീവിച്ചിരുന്നില്ല.
സോപാന സംഗീതാചാര്യന്‍ ഞരളത്ത് രാമപ്പൊതുവാളായിരുന്നു അടുത്ത വര്‍ഷത്തെ അവാര്‍ഡ് ജേതാവ്. കടുത്ത ദൈവവിശ്വാസിയായ രാമപ്പൊതുവാളും അവാര്‍ഡ് കൈപ്പറ്റിയ ഉടനെ തന്നെ അരങൊഴിഞ്ഞു.
പിന്നീട് ഊഴം വി.കെ. എന്നിന്‍റേതായിരുന്നു
കാലനെ പലതവണ കളിയാക്കിവിട്ട
വി.കെ.എന്നും ഇത്തവണ കാലന് കീഴടങേണ്ടിവന്നു.
ഇങിനെയൊക്കെ ആയപ്പോള്‍ തുക എത്ര വലുതായാലും ഖത്തറില്‍
നിന്നുള്ള അവാര്‍ഡ് എന്നുകേള്‍ക്കുബോള്‍ നമ്മുടെ ധീര-ശൂര പരാക്രമികളായ സാംസ്കാരിക
നായകന്മാര്‍ക്ക് മുട്ടടിക്കാന്‍ തുടങും.
പുരസ്കാരങള്‍ക്ക് വേണ്ടീ വിടുപണി നടത്തുന്നതില്‍ അശേഷം ഉളുപ്പില്ലാത്ത നമ്മുടെ എഴുത്തുകാരില്‍പ്പലരും ഖത്തറില്‍ നിന്നുള്ള അവാര്‍ഡ് മാത്രം എനിക്ക് തരല്ലേ ഭഗവാനേ എന്ന് പ്രാര്‍ഥിക്കുബോള്‍തന്നെ
‌തങളുടെ ശത്രുക്കളായ എഴുത്തുകാര്‍‌ക്ക് ഖത്തറില്‍നിന്നുമുള്ള ഈ അവാര്‍ഡ് ലഭിക്കണേ എന്നാണത്രെ പ്രാര്‍ഥിക്കുക.

ശത്രുസംഹാര അവാര്‍ഡ് എന്നും ഈ അവാര്‍ഡിന്‍ പേരുണ്ടത്രെ.
(പരസ്പരം തെറിവിളിച്ചുനടക്കുന്ന രണ്ട് സാഹിത്യകാരന്മാരില്‍ ഒരാള്‍ അവസാനം പ്രാകിയത്രെ, ഇവന് ഞാന്‍ ഖത്തര്‍‌ അവാര്‍ഡ് വാങിച്ചുകൊടുക്കുമെന്ന്)

ശത്രുക്കള്‍‌ ഏറെയില്ലാതിരുന്നിട്ടും‌ ഒടുവിലായി അവാര്‍ഡ് ലഭിച്ചത്,നമ്മുടെ കോവിലനായിരുന്നു.
തോറ്റങ്ങളുടെ കഥാകാരനെ പലരും ഉപദേശിച്ചു,അവാര്‍ഡ് വാങിയാലുള്ള വിപത്തിനെപ്പറ്റി.
കോവിലന്‍ കുലുങുമോ?

കാലനോട് വരാന്‍ പറ....എന്നായി കോവിലന്‍
കാലന് വാരാതിരിക്കാനാവുമോ ?
മൂപ്പര്‍ പോത്ത്,ആലപ്പുഴയില്‍നിന്നും വാങിച്ച മേത്തരം കയര്‍ എന്നീ വസ്തുവഹകളുമായി കുന്ദംകുളം വഴി കണ്ടാണശ്ശേരിയിലെത്തി,

നമ്മുടെ കഥാപുരുഷനായ കോവിലനെ തിരഞ്ഞു തെക്കു വടക്ക് നടന്നു.
റേഷന്‍ കട മുതല്‍ പന്‍ച്ചായത്താപ്പീസ് വരെ കയറിയിറങി;ഫലം നിഷ്ഫലം.
പോത്ത് തളര്‍ന്നു; കാലനും
കോവിലനോട് സ്നേഹമുള്ള ചങാതിമാര്‍ അന്യോന്യം
ചോദിച്ചു.അല്ല നമ്മുടെ കോവിലന്............
ആരോ ഒരാള്‍ കഥപുരുഷനോടും സംശയം ഉണര്‍ത്തിച്ചു
കോവിലന്‍ ആര്‍ത്തുചിരിച്ചു,എന്നിട്ട് പറഞ്ഞു “’കാലനും കണക്ക് പിഴക്കാം,കോവിലനോട് കളിച്ചാല്‍ ‘”
സംഗതിയുടെ ഗുട്ടന്‍സ് ഒരു രഹസ്യസംഭാഷണത്തില്‍ കോവിലന്‍ പറഞ്ഞത് ഇങിനെ :
എന്നെ കൊണ്ടുപോകാന്‍ വന്ന കാലന്‍റെ കൈയ്യില്‍ കോവിലന്‍ എന്ന പേരാണുണ്ടായിരുന്നത് ജനന രജിസ്ട്രാപ്പീസില്‍ അങിനെയോരു പേരില്‍ ആരുമില്ല,എന്‍റെ ശരിയായ പേര്‍ അയ്യപ്പന്‍ എന്നല്ലേ,അയ്യപ്പനെ കൊണ്ടുപോകാന്‍ ഒരു കാലനും കഴിയില്ല,കാരണം അയ്യപ്പന്‍ എന്ന പേരല്ല
കാലന്‍റെ കൈവശമുള്ള ശിട്ടിലുള്ളത്.
ആള്‍ കാലനാണെങ്കിലുംനെറികേട് കാണിക്കാത്ത കക്ഷിയുമാണ്.
അങിനെ തട്ടകത്തിന്‍റെ കഥാകാരനെ
തോല്‍പ്പിക്കാ‌‌ന്‍ സാക്ഷാല്‍ കാലനുമായില്ല.
അതിനാല്‍ കാലനെ പറ്റിക്കാന്‍ പോന്ന ഒരു തൂലികാനാമം കിട്ടുന്നത് വരെ ആത്മകഥപോലുള്ള മഹത് സാഹിത്യത്തിന് തല്‍ക്കാലം വിട.....ശത്രുക്കള്‍ ഏറെയുള്ളതിനാല്‍ അവാര്‍ഡ് തന്ന് നമ്മുടെ ശീട്ട് കീറാനുള്ള വഴി നമ്മളായിട്ട് ഉണ്ടാക്കരുതല്ലോ.

Wednesday, March 25, 2009

അതിനാല്‍ ആത്മകഥയിലേക്ക് തിര്യാം-Ten days in Kozhikode

ഇതു വളരെ വ്യക്തിപരമായിപ്പോയോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.
പത്തുദിവസത്തേക്കായി അനുവദിച്ചുകിട്ടിയ അവധി.
കോഴിക്കോടന്‍ പുലരികളിലെക്ക് വിമാനമിറ്ങുബോള്‍ ഓര്‍മ്മകളുടെ അടിവസ്ത്രത്തില്‍തിരുപ്പിടിച്ചു.
രഹസ്യരോഗം പോലെ കോയിക്കോട്ടങാടീ പുലയാടിച്ചുകിടക്കുന്നു.
പത്തുദിവസത്തിലെ പത്തു സായാഹ്നങളില്‍ പലരും കയറിയിറങി.
മാനാന്‍ചിറയിലെ കെട്ടിനില്‍ക്കുന്ന വെള്ളംപോലെ പഴ്യ .സഖാക്കള്‍
അക്കാദമി ഗാലറിയുടെ പരിസരത്തെ കിണറ്റിന്‍ തിണ്ണയില്‍ വക്ക് പോട്ടിയ കലംപോലെമധുമാസ്റ്റര്‍
,മനസ്സില്‍ അണയാത്ത നാടകപ്രതീക്ഷകളുമായി സിവിക് ചന്ദ്രന്‍,
അരങിലെ അത്ഭുതമായിരുന്നഅഭിനയ സാമ്രാട്ട് സുധാകരന്‍,
നാടക രചനയുടെ പുതിയ പ്രതീക്ഷ- ശാന്തകുമാര്‍.
ടൌണ്‍ഹാളില്‍ അമ്മ അറിയാനില്‍ തന്നെ നിന്നുപോയ ഹരിയുടെ തബലയുടെ ധിം ധിം നാദത്തിന്‍റേ സ്തംഭിതാവസ്ഥ.
പത്തു ദിവസം നാളെ കഴിയും.
മദ്യപാനം പഴയ് സഖാവും കച്ചവട പങ്കാളിയുമായ യാക്കൂബുമായിഅവന്‍ പറഞ്ഞു.
നിറ്ത്തൂ നിന്‍റേ ബ്ലോഗും മണ്ണാങ്കട്ടയും, ആര്‍ക്ക് വേണം നിന്‍റേ പീറ രാഷ്ട്രീയം?
പകരം നിനക്കെന്ത് കൊടുക്കാനുണ്ട് ?പുതിയ എന്തു പ്രതീക്ഷയാണ്,നിനക്ക് നല്‍കാനുള്ളത്?

അതിനാല്‍ ആത്മകഥ യെഴുത്.
അതിന്‍റേ ടൈറ്റില്‍ ഇങിനെയായിക്കോട്ടേ
അഹങ്കാരിയുടെ ആത്മഭാഷണങള്‍
കണ്ണില്‍കണ്ട് സിനിമാകാരുടേ ആട്ടും തുപ്പും(സിനിമയിലാണേ) കേട്ടിട്ടും ഉളുപ്പില്ലാതെ സിനിമാഭിനയത്തിനായി കുപ്പായമിട്ടുനടക്കുന്ന ചുള്ളിക്കാടല്ലല്ലോ നീ...അതുകേട്ടപ്പോള്‍ എനിക്കും ഹരമായി,ഇനി രാക്ഷ്ട്രീയം നിര്‍ത്താം.
അതിനാല്‍ ആത്മകഥയിലേക്ക് തിര്യാം
പ്രിയ ചങാതിമാരെ നിങള്‍ എന്ത് പറയുന്നു?

Tuesday, March 24, 2009

പ്രവചനങള്‍ പിഴക്കുന്നില്ല- ലോകസഭ 2009- വയാനാട് ചുരം ഇറങുന്നതാര്?

ൊന്നാനി പൊന്നാക്കാനായി ഇറങിപ്പുറപ്പെട്ട നമ്മുടെ ജനസേവകരുടെ പടലപിണക്കങളൂടെ അവസാനം ഞാന്‍ നേരത്തെ പ്രവചിച്ചത് പോലെ ഒടുക്കം നമ്മുടെ മുരളീധരന്‍ വയനാട്ടില്‍ വണ്ടിയിറങി.
(വെളിയം വെളിക്കിരിക്കുബോള്‍ എന്ന മാര്‍ച്ച് 15 ലെപോസ്റ്റ് നോക്കുക)
ഇതാണ് രാഷ്ടീയം.
ഇവിടെ ശാശ്വതമായ ശത്രുതക്കളില്ല,മിത്രങളുമില്ല.
വിജയം എന്ന ഒരൊറ്റചിന്തയില്‍ ആര്‍ക്കും ആരുമായും കൂട്ടുകൂടാം.എന്‍റെ മുന്‍ ലേഖനത്തില്‍ മുരളീ ഇടത്പക്ഷത്തോടോപ്പം ചേര്‍ന്ന് വയനാട്ടിലെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്,എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് മുരളി ആരുടേയും പിന്തുണയില്ലാതെ വയനാട് മല്‍സരിക്കുന്നു എന്നതാണ്.പക്ഷെ സംഭവിക്കാന്‍ പോകുന്നത് ഒരു രഹസ്യ അജണ്ടയാണ്.വാശിയുടെ പേരില്‍ പൊന്നാനി സി.പി.എംന് തീറെഴുതികൊടുക്കേണ്ടി വന്നതിന് പ്രത്യുപകാരമായി വയനാട് ലഭിച്ചെങ്കിലും ഉള്ളാലെ മനസ്സുകൊണ്ട് അകന്നുകഴിഞ്ഞ സി.പി.ഐ.യും സി.പി.എമ്മും ഓരോരുത്തര്‍ക്കും മേല്‍ക്കൈയുള്ള മന്ധലങളില്‍
പരസ്പരം കാലുവാരും എന്നത് ഉറപ്പ്.പൊന്നാനി ഉണ്ടാക്കിയ മാനക്കേട് സി.പി.ഐ.ക്ക് ചില്ലറയല്ല.അത് ഉള്ളീല്‍കിടന്നു നീറുന്ന വെളീയം സഖാക്കള്‍ അവര്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങളീലെല്ലാം സി.പി.എമ്മിനെ വാരും.
ഇത് മനസ്സിലാക്കാനുള്ള ബുദ്ധി പിണറായിക്കുണ്ട്.അതുകോണ്ടുതന്നെ വയനാട്ടില്‍ സി.പി.എം തിരിച്ചും കാലുവാരും
അവിടെയാണ് മുരളിയുടെ കളി.
മറുഭാഗത്ത് ഒരു തിരഞ്ഞെടുപ്പിലും വിജയം അനുഭവിച്ചിട്ടില്ലാത്ത ഷാനവാസ്,-ദല്‍ഹിയിലെ പിന്നാബുറ വാതിലിലൂടെ അവസാനനിമിഷം ചാടിവീണവന്‍.,വയനാട്ടുകാര്‍ക്ക് അപരിചിതന്‍,ചെ
ന്നിത്തലയോടോപ്പം ഗ്രൂപ്പ് കളിച്ച് കളിച്ച് നോക്കിനില്‍ക്കെ പന്ത് ഒറ്റക്ക് കൊണ്ടുപോയി
കെ.പി.സി.സി.പ്രസിഡന്‍റ പോസ്റ്റില്‍ പോസ്റ്റില്‍ അടിച്ചുകയറ്റുന്നത്കണ്ട്
സ്വന്തം തലയില്‍ കൈവെച്ചു നില്‍ക്കേണ്ടീ വന്നവന്‍.ഒരവസാന അങ്കത്തിന് എതിരാളീയായികിട്ടിയത്, ജയിക്കാന്‍ എനിക്ക് മനസ്സില്ല എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ
റഹമത്തുള്ളയെ.
മുരളിയുടെ വിജയസാദ്ധ്യത കൂടുകയാണ്.വയനാട്ടില്‍ അല്ലറചില്ലറ വോട്ടുകളുള്ള
മുരളിക്ക്,സി.പി.എംരഹസ്യവോട്ടുകള്‍,ബി.ജെ.പി.അഡ്ജസ്റ്റ്മെന്‍റ്,ഷാനാവാസ് വിരുദ്ധവോട്ടുകള്‍ എല്ലാംകൂടി കലക്കികുത്തിയാല്‍ കഷ്ടിച്ച് ജയിച്ചുകയറാം.ജയിച്ച് കയറിയാലോ,ചരിത്രം ആവര്‍ത്തിക്കുമെങ്കില്‍ ഇടത് പിന്തുണക്കുന്ന കോണ്‍.മന്ത്രിസഭയില്‍ മന്ത്രിപദം,മന്ത്രിപദത്തിലെത്തിയാലോ പിണറായിക്ക് പ്രത്യുപകാരമായി,ലാവ് ലിന്‍കറപറ്റിയ മുണ്ട് മാറ്റി പുതിയമുണ്ടുടുപ്പിക്കല്‍.
ആകെ തകര്‍ന്ന്,സ്വന്ത ബന്ധങാളില്ലാതായിപ്പൊയ കര്‍ണന്,രക്ഷയും അഭയവുമായിവന്ന ദുര്യോധനന്‍റെ വേഷമാണിപ്പോള്‍ പിണറായിക്ക്.

ഇങിനെയോക്കെയാണെങ്കില്‍ വയനാട്ടുകാര്‍ രക്ഷപ്പെടുമോ?

വയനാടിന്‍റെ യഥാര്‍ഥ ഉടമസ്ഥരാണെങ്കിലും ഒരു നേരത്തെ പശിയടക്കാന്‍ പാങില്ലാത്ത ആദിവാസികളുടെ വോട്ടുകള്‍ ചില്ലറകാശിനോ ഇത്തിരി കള്ളിനോ വാങിക്കൂട്ടുവാന്‍ മുരളിക്കോ ഷാനവാസിനോ പ്രയാസം വരില്ല.അക്ഷരമറിയത്തവര്‍ക്ക് ഇലക്ട്രോണിക് വോട്ടവകാശം വായില്‍ത്തിരുകിക്കൊടുത്ത് ഇതാ ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യപരമായ തെരഞെടുപ്പ് എന്ന് ഉളുപ്പില്ലാതെ കൊട്ടിഘോഷിക്കുന്ന നമുക്ക് ഇതൊക്കെയേ അനുഭവിക്കാന്‍ യോഗമുള്ളൂ.അല്ല അതിനും വേണമല്ലോ ഒരു യോഗം


ഒരു ദുര്യോധനനും തുണക്കുവാനില്ലാതെ യുദ്ധക്കളത്തിലുറങി വയനാട്ടിലെ കര്‍ഷകരുടെ വോട്ടുകള്‍ മാത്രം അന്‍പതിനായിരം നേടിയെങ്കിലും പക്ഷെ പരാജയപ്പെടാന്‍ യോഗമുണ്ടായ
ഫാര്‍മെഴ്സ് റിലീഫ് ഫോറം സ്ഥാനാര്‍ഥി എ.സി.വര്‍ക്കിക്ക് ലഭിച്ച അന്‍പതിനായിരം
വോട്ടുകള്‍ നിര്‍ണായകമാവുക ഇപ്പോഴാണ്.

കടക്കെണിയില്‍പെട്ട് അത്മഹത്യചെയ്ത അനേകംകര്‍ഷകരുടെ അത്മാവുകളുടെ ഒടുങാത്ത നിലവിളി ആരെയാണ് ഇത്തവണ സഹായിക്കുക? ആരെയാണ്‍ സഹായിക്കേണ്ടത്?

നിങള്‍ക്ക് എന്തുപറയാനുണ്ട്?

Monday, March 16, 2009

പൊന്നാനി പൊതുസമ്മതസ്ഥാനാര്‍ഥിപട്ടിക റെഡി.

പൊന്നാനി പിടിക്കാന്‍ ഇടത്പക്ഷം പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തേടുന്നു.
നമ്മുടെ നാടിനെ സേവിക്കാനും പൊന്നാനിയെ പൊന്നാക്കാനും നമുക്കൊരു സ്ഥാനര്‍ഥിയെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു (നമ്മുടെ മുന്നണി അങിനെ മുട്ടുമടക്കാന്‍ പാടില്ല)
ഒരു ജനാധിപത്യ വിശ്വാസി എന്ന നിലക്ക് സമാനചിന്താഗതിക്കാരായവരുടേ അഭിപ്രായം കൂടി മാനിക്കേണ്ടതുണ്ട്.അതിനാല്‍ നിങളെവരുടേയും സഹായം അഭ്യര്‍ഥിക്കുന്നു.
സമാന മനസ്കരായ ഒരുപാടുപേര്‍ പല പൊതുസമ്മതരുടേയും പേരുകള്‍ അറിയിച്ചുതന്നു കഴിഞ്ഞു.നമുക്ക് വേണ്ടത് ഒരു പൊതുസമ്മതനായ സ്ഥാനാര്‍ഥിയാണ്.അതിനാല്‍ നിങള്‍ക്കും നമ്മുക്ക് വേണ്ടതായ ഒരാളെ നിര്‍ദേശിക്കാവുന്നതാണ്.

ഒരു കാര്യം ശ്രദ്ധിക്കുക,പൊതുസമ്മതന്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരായിരിക്കണം

അയച്ചുകിട്ടിയ ലിസ്റ്റ്--മുന്‍ഗണനാക്രമത്തില്‍

1.മമ്മൂട്ടി
2.മാമുക്കോയ
3.പുനത്തില്‍ കുഞബ്ദുല്ല
3.പി.ടി.കുഞഹമ്മദ്
4.സിദ്ധിക്ക്(നടന്‍)
5.സിദ്ധിക്ക്( സംവിധായകന്‍)
6.പദ്മശ്രീ എം.എ.യൂസഫ് അലി
7.സത്താര്‍(പഴയ നടന്‍)
8.എം.എം ബഷീര്‍(സഹിത്യനിരൂപകന്‍)
9.റസാക് കോട്ടക്കല്‍
10.റസൂല്‍ പൂക്കുട്ടി
11.റിസഭാവ
12.ഒ.അബ്ദുറ്ഹമാന്‍
13.അഹമ്മദ് ശെരീഫ്
13.എം.സി.എ.നാസര്‍
14.ഈ.എം.അഷ്റഫ്
15.ഉസ്മാന്‍ ഇരുബുഴി
16.അസീസ് തിക്കോടി
17.നിസ്സാര്‍ സയ്ദ്
18.വി.എം.കുട്ടി
20.അഹമ്മദ് ഹാജി(കൊണ്ടോട്ടി)
21.പി,കെ.പാറക്കടവ്
22.റഹമാന്‍(നടന്‍)
23.അബുസലിം(നടന്‍)
24.എം.എന്‍.കാരശ്ശേരി
25.എം.എ.റഹമാന്‍
26.ബീരാന്‍കോയ( ഹാപ്പി റസ്റ്റാരന്‍റ്,കോട്ടക്കല്‍)
27 ഫാരിസ് അബൂബക്കര്‍

Sunday, March 15, 2009

വെളിയം വെളിക്കിരിക്കുബോള്‍--A Train to Ponnani

ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കുന്ന കാലം കഴിഞ്ഞു.
കഴിഞ ദിവസങളില്‍ റ്റെലിവിഷനിലൂടെ(പത്രത്തിന്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനം മാത്രം)കണ്ടും കേട്ടും രാഷ്ട്രീയകോള്‍മയിര്‍കൊള്ളും നമ്മള്‍ കേരളീയര്‍ക്ക് മനസ്സിലായ ഒരു കാര്യം ഈ ലോകസഭാതിരഞ്ഞെടുപ്പോടെ കുറേ പേര്‍ക്ക് വെളിക്കിരിക്കാനാവുംഎന്നതാണ്.
ഇത് വെളിയം ഭാര്‍ഗ്ഗവനെ ഉന്നംവെച്ചു പറഞ്ഞതല്ല കേട്ടോ.
പക്ഷെ ഭാഗ്യമുണ്ടെങ്കില്‍ അദ്ദേഹത്തിനും അതിന് യോഗമുണ്ടായേക്കാംപിണറായി വിജയന്‍റെ രാഷ്ട്രീയ വിശ്വാസങളോട് നമുക്ക് യോജിക്കാതിരിക്കാം,എന്നാല്‍ കേരളത്തിലെ മറ്റ് ഓട്ടമുക്കാലുകളായ രാക്ഷ്ട്രീയക്കാരുമായി തട്ടിച്ചുനോക്കുബോള്‍ വിജയന്‍റെ നിലപാടുകള്‍ പവന്‍മാര്‍ക്കാണെന്ന് പറയേണ്ടിവരും.( പ്രസ്ഥാവാനകള്‍ മാത്രം നടത്തിനടത്തി ചാനല്‍ഭ്രമം തലക്ക് പിടിച്ച
നേതക്കന്മാര്‍ മാത്രമുള്ള ഞ്ഞാഞ്ഞൂല്‍ പാര്‍ട്ടികളെ എത്ര സമര്‍ഥമായാണ് അദ്ദേഹ വെളിക്കിരുത്തിയത്.(വെളിയത്തിന്‍റെ ആക്രോശങള്‍ക്ക് എത്ര പക്വതയോടെയാണ്‍ വിജയന്‍ പ്രതികരിച്ചതെന്നൊര്‍ക്കുക്)ഈ ചങ്കൂറ്റം മത-വര്‍ഗ്ഗീയ കഷികളോടൂം കാട്ടുവാന്‍ കഴിഞ്ഞാല്‍ മാര്ക്സിസ്റ്റ് പാര്‍ട്ടി കേരളത്തിന്‍റെ ഗതിവിഗതികള്‍നിയന്ത്രിക്കാന്‍പോന്ന ഒരു ശക്തിയായി തീര്‍ന്നേനെ.

എന്നാല്‍ പാര്‍ലമെന്‍ററി വ്യാമോഹങള്‍ മുറുകെ പുണര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടിക്ക് മത്-വര്‍ഗ്ഗീയ- ജാതി കൂട്ടുകെട്ടിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ചിന്ത എന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു.!.
സമീപദിവസങളില്‍ നടന്നതായ ഇടതിലെ പോരുകള്‍ ചാനലുകാര്‍ക്കും കാഴ്ചക്കാര്‍ക്കും ചാകരയായി.ഇടതില്‍ എന്താണ്‍ സംഭവിച്ചത്? കുറ്റിപ്പുറം പാലവും വഴിമാറി ഓടിയ തീവണ്ടിയും പൊന്നാനിയെ കേരളത്തിന്‍റെ ഭ്ഭൂപടത്തില്‍നിന്നും മാറ്റിയെങ്കിലും ഒരു രണ്ടാം അത്താണി ഇതാ പൊന്നാനിയെ ഇന്‍ഡ്യയുടെ ഭൂപടത്തിലേക്ക് തിരിയെ കൊണ്ടുവന്നിരിക്കുന്നു.
ഇത് സി .പി.ഐ.ക്ക് അവകാശപ്പെട്ടതാണ്.ഇക്കാര്യത്തിലെങ്കിലും സി.പി.ഐ കാരോട് പൊന്നാനിക്കാര്‍ കടപ്പെട്ടിരിക്കുന്നു.
മലബാര്‍കലാപവും,കേളപ്പനും,മാധവന്‍ നായരും,ഇടശ്ശെരിയും
എം.ടി യും,ഉറൂബും,,അക്കിത്തവും,തുടങ്ങി, എം.ഗോവിന്ദന്‍കണ്‍ട
ഒരു പൊന്നാനിക്കാരന്‍റെ മനോരാജ്യം ഇതാ ഒരു രണ്ടത്താണിയിലൂടെ സി.പി.ഐ ക്കാര്‍ വീണ്ടും പാളത്തില്‍കയറ്റിയിരിക്കുന്നു.
എന്നാല്‍ നാന്നായി ഓടിയിരുന്ന വണ്ടിയുടെ പാളം വലിച്ച് വണ്ടിതാഴെയിട്ടത് പിണറായി വിജയനും കൂട്ടരുമാണെന്ന് ഇപ്പോള്‍ വെളിക്കിരുക്കുന്നവര്‍‌ പറയുന്നു. പച്ചക്കൊടിയുടെ നാടായ പൊന്നാനിയെ ചുകപ്പിന്‍കുപ്പായമിടീക്കുവാനായിട്ടാണല്ലോ രണ്ടത്താണിയെ ഇടത്പക്ഷം തെരഞ്ഞെടുത്തത്.പെട്ടന്നാണ് എല്ലാം തലകീഴായത്.ആയകാലത്ത് സി.പി.ഐക്കാര്‍ നിരന്തരം മല്‍സരിച്ച് തോറ്റുകോണ്ടിരുന്ന മന്ധലമാണ് പൊന്നാനി. ഒരിക്കല്‍-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നായിരുന്ന 1957 ലെ തിരഞ്ഞെടുപ്പില്‍ ഇ.കെ ഇമ്ബിച്ചി ബാവ പൊന്നാനിയില്‍ നിന്നും ജയിച്ചു പോയതാണ്‍ സി.പി.ഐ.ക്കാരുടെ ഇപ്പോഴത്തെ ആഗ്രഹചിന്തക്ക് കാരണം.അത് 57 ലെ കൊടുങ്കാറ്റില്‍ സംഭവിച്ചു പോയത്.പിന്നിട് പാര്‍ട്ടി പിളരുകയും സി.പി.ഐ ഒറ്റ്ക്ക് മല്‍സരിക്കുകയും ചെയ്തപ്പോഴൊക്കെ സ്ഥാനാര്‍ഥിയായ കൊളാടി ഗോവിന്ദന്‍കുട്ടി കുളത്തിലിറങിയതും ചരിത്രം
(ഓര്‍മിപിച്ച പൊന്നാനിക്കാരന്‍ഗിരീശന്‍ നന്ദി)

സി.പി.എമ്മിന്‍റെ ലൈന്‍ ഒന്നു വേറെയാണ്.സി.പി.എം ആരെയൊക്കെ എവിടെയൊക്കെ സ്വതന്ത്രനാക്കി മല്‍സരിപ്പിച്ചിട്ടുണ്ടോ അവരെയൊക്കെ ക്രമേണ സ്വന്തം വണ്‍‌ടിയിലേക്ക് കയറ്റുകയോ അല്ലെങ്കില്‍ തലവെപ്പിക്കുകയോ ചെയ്ത ചരിത്രമാണുള്ളതെന്ന് ഏവര്‍ക്കുമറിയാം.അതാണ് ഒരു സി.പി.എം തന്ത്രം
.റ്റി.കെ .ഹംസയായാലും,ചെറിയാന്‍ഫിലിപ്പായാലും,കെ.ടി.ജെലീലായാലും ഇതാണ് ഗതി.(ഉദാഹരണങള്‍ നിരവധി)
രണ്ടത്താണിയും ഒരു ഘട്ടംകഴിഞാല്‍ സി.പി.എമ്മിനെ അത്താണിയാക്കേണ്ടിവരും,അല്ലെങ്കില്‍ അവര്‍ ആക്കും.വെളിയം സംഘത്തിന്
ഇത്തരം ഒരു ടാക്ടിക്സ് പണ്ടേ ഇല്ല.പുതുതായി ആരും വന്നു ഞങളുടെ കഞ്ഞികുടി മുട്ടിക്കല്ലേ എന്നാണല്ലോ സി.പി.ഐ.ക്കാരുടെ പ്രാര്‍ഥന തന്നെ.
ഇപ്പൊള്‍ മദനി,സുന്നി വോട്ടുകളുമായി രണ്ടത്താണി ഇങോട്ടുപോന്നാല്‍ പിന്നെ പൊന്നാനി തൊപ്പി ഈ ജന്മം സി.പി.ഐ യുടെ തലയിലേക്കില്ലെന്നുറപ്പ്.

ഇത് അറിയാവുന്നത് കൊണ്ടാണ് വെളിയം പൊന്നാനിയിലേക്കുള്ള പാളം വലിച്ചത്.പക്ഷെ പാളംതെറ്റിയോടിയ സി..പി.ഐ വണ്ടി മറിഞ്ഞുതാഴെപ്പോയി എന്നതാണ് വാസതവം. ഭാഗ്യത്തിന് ഒരു കംപാര്‍ട്ടുമെന്‍ടില്‍ കൊള്ളാവുന്ന ജനമെ വണ്ടിയിലുണ്ടായിരുന്നുള്ളൂ.നേതാക്കന്മാര്‍ മാത്രമുള്ള കബാര്‍ട്ടുമെന്‍റുകള്‍
വേറെയും ഇനി മറിയാന്‍ കിടക്കുന്നു.ഒറ്റ്ക്ക് മല്‍സരിച്ചാല്‍ കെട്ടിവെച്ചകാശുപോലും കിട്ടാത്ത ജനതാദളും കടന്നപ്പള്ളികോന്‍ഗ്രസ്സും,കെ.കോണ്ഗ്രസ്സ് ജോസപ്പും,
കൊല്ലം ചിന്നക്കട ഭാഗത്തെ കുറച്ച് പെന്‍ഷന്‍കാരും ദില്ലിയിലെ ചന്നലുകാരും മാത്രമറിയുന്ന
ആര്‍.എസ്.പി യും ഒക്കെ ഇങിനെ തൊട്ടുപിറകെയുള്ളകംപാര്‍ട്ടുമെന്‍ടില്‍
പേടിച്ചിരുപ്പുണ്ട്.

അടിയന്തിരാവസ്ഥയില്‍കൊണ്‍ഗ്രസ്സിനോടോപ്പം കേരളം ഭരിച്ച സി.പി.ഐ ക്ക് ഇനിയും അതേ കിടക്ക പങ്കിടാന്‍ വലിയ ചമ്മല്‍ കാണുമെന്ന് തോന്നുന്നില്ല.കര്‍ണ്ണാടകയില്‍ അധികാരം പങ്കിടാന്‍ ബി.ജെ.പി.യെ കൂട്ടുപിടിച്ച വീരെന്ദ്രനും സംഘത്തിനും (സ്വന്തം നട്ടിലെ കുലപതിയായിട്ടും, വെദാന്തപ്പൊരുളറിയുന്നതിനാല്‍ ഹിമഭൂവിലേക്കായാലും
അയ്യോ വയനാട്ടിലേക്ക് ഞ്ഞമ്മളില്ലെയ് എന്നു പറയുന്ന,) കോഴിക്കോട് കിട്ടിയില്ലെങ്കില്‍ കര്‍ണ്ണാടക മോഡല്‍ ഒരു ബി.ജെ.പി ബാന്ധവം കേരളത്തിലും നോക്കാം,ജോസഫിന് എവിടുയും എപ്പോഴും പോകാം (കേസ് തീരുന്നത് വരെ കാത്ത് നില്‍ക്കണമെന്നില്ല)പാവം നമ്മുടെ കടന്നപ്പള്ളിയുടെ കാര്യമാണ് കഷടം,ആകെയുള്ള ബാഗുമെടുത്ത് കോണ്ഗ്രസ്സ് തറവാട്ടില്‍ ചെന്നാല്‍ അവിടെ കിടക്കാന്‍ ഒരു പായ കിട്ടിയാലായി.

ഇതിനിടയില്‍- പൊന്നാനി വഴി വയനാട് വണ്ടിപിടിക്കാന്‍ ഒരാള്‍ കാത്തുനില്‍പ്പുണ്ട്.അത് മറ്റാരുമല്ല.ആരൊരുമില്ലാതെ വഴിയാധാരമായിപ്പോയ നമ്മുടെ മുടിയന്‍പുത്രന്‍ മുരളി.

അങിനെ പൊന്നാനികളീച്ച് തുബില്ലാതായിപ്പൊയ സി.പി.ഐ ഒരുഭാഗത്ത് പാളംതെറ്റിയോടുബോള്‍ കള്ളവണ്ടികയറിയാണെങ്കിലും മുരളി വയനാട് വഴി ഇടത്പക്ഷത്തെത്തും,ഇതേ മുരളിക്കെതിരെ കൊടിപിടിച്ച് പോലീസിന്‍റെ അടിവാങിയ കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ കാരില്‍ ഒരാളോട് ഇപ്പോഴെന്തായി എന്നുചോദിച്ചപ്പോള്‍ മൂപ്പര്‍ പറഞ്ഞത്,ഓന്‍റെ അച്ചന്‍ കരുണകാരന്‍റെ കയ്യില്‍നിന്നും ലഡുവാങിതിന്നിട്ടാണ് സഖാവ് പന്ന്യന്‍ കഴിഞതവണ തിരോന്തരത്തുനിന്നും ദില്ലിക്ക് പോയത് എന്നാണ്.

ഇതാണ്,രാഷ്ട്രീയം,ഇവിടെ ഇതിലപ്പുറവും നടക്കും.നാളെ മുരളി,നമ്മുടെ ടി.കെ.ഹം സ സാഹിബ്ബിനെപ്പോലെ നമ്മുടെ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയില്‍തന്നെ ചേര്‍ന്നുകൂടെന്നില്ല.
രാഷ്ട്രീയമല്ലെ അതും സഭവിക്കാം.ഏന്തായാലും രണ്‍ടത്താണിയോ ബഷീറോ
അതുമല്ലെങ്കില്‍ ഒരു മൂന്നാമനോ അത്താണിയായി പൊന്നാനി മാറും എന്നതിനെക്കാള്‍
ഇന്‍ഡ്യന്‍ രാഷ്ട്രീയസമവാക്യങള്‍ മാറ്റിമറിക്കാന്‍ പോന്ന ഒന്നായി പൊന്നാനി മാറി.

അതിനാല്‍തന്നെ വെളിക്കിരിക്കുന്നവര്‍ക്കും വെളിവില്ലാത്തവര്‍ക്കും പൊന്നിനേക്കാള്‍ വിലയാണ് പൊന്നാനിക്ക്.
നിങള്‍ക്കെന്തു തോന്നുന്നു ?

Monday, February 16, 2009

വാര്‍ത്തകള്‍ വായിക്കുന്നത് കെ .കെ…between-the lines-HITfm96.7

വാര്‍ത്തകള്‍ വായിക്കുന്നത് കെ .കെ
കെ.കെ.എന്ന പേരില്‍ വാര്‍ത്തവായിക്കുന്ന ക്രിഷ്ണകുമാറിനെപറ്റി ഞാനെങ്കിലുംഎഴുതിയില്ലെങ്കില്‍ അയാള്‍ക്ക് വല്ലതും സംഭവിച്ചാല്‍ അത് ചരിത്രം രേഖപ്പെടുത്തതെ പോകും(രേഖപ്പെടുത്തിയിട്ടും വലിയ കാര്യമോന്നുമില്ലെന്നത് വേറെ കാര്യം).
സംഗതി കൊല്ലത്ത് കാരന്‍റെ ശ്രദ്ധയില്‍ പെടാതിരുന്നാല്‍ കെ.കെ. ഇനിയും വാര്‍ത്തകള്‍ വായിക്കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും ഒന്നുകിട്ടിയപ്പോള്‍ ആരാണെന്ന് നോക്കാതെ തിരിച്ചൊന്നുകൊടുക്കാന്‍
കൊല്ലത്ത് കാരനെ ആരെങ്കിലും പഠിപ്പിക്കണോ? പോരാത്തതിന് കൂട്ടിന് കേരളംകാണുവാനെത്തിയ ബ്രിട്ടീഷ് സീലടിച്ച ഈജിപ്റ്റുകാരനും.തല്ലിയത് സാദാ തൂപ്പുകാരനെയാണെന്നാണ്‍ മഠത്തില്‍ കാരണവര്‍ ധരിച്ചത്.
നമ്മുടെ പോലീസ്കാരന്‍റെയും സി.എം.എഫ് കാരന്‍റെയും തൂപ്പുകാരന്‍റേയും കുപ്പായം കണ്ടാല്‍ എങിനെ തിരിച്ചറിയും?
കാക്കി കണ്ടാല്‍ കൈതരിക്കുന്നവര്‍ക്ക്എല്ലാം കണക്കുതന്നെ.
കരണക്കുറ്റിതന്നെ പ്രമാണം
എല്ലാത്തിനുമപ്പുറം ഈ വര്‍ഷത്തെ മികച്ച നടന്‍ മന്ത്രിപുത്രന്‍ സര്‍വ്വ സന്നാഹങളുമായി
പുറത്ത് കാത്തുനില്‍ക്കുന്നുമുണ്ട്
ചുമ്മാ ഒന്ന് അറസ്റ്റ് ചെയ്ത് നോക്കട്ടെ പുഷ്പംപോലെപുറ്ത്തിറങിവരാനുള്ള വകുപ്പുമായി നമ്മുടെ സ്വന്തം പോലീസും‌ തയ്യാര്‍‌
പറഞ്ഞു പറഞ്ഞു കാട് കയറി.
കെ.കെ.എന്ന എന്‍റെ സുഹ്രത്ത് ഇന്ന് അയാളുടെ റേഡിയോയില്‍ ഒരു കാച്ചു കാച്ചി.സംഗതി കൊല്ലത്ത് കാരുടെ കരണക്കുറ്റിക്കിട്ടാണ് കൊണ്ടത് എന്ന് മാത്രം.
കൊല്ലത്ത്കാര്‍ ഇത്രമാത്രം അധപ്പതിച്ചോ?
ഇന്നത്തെ ദുബായി മല്ലുപത്രങളില്‍ എല്ലാംതന്നെ ഫൊട്ടോയടക്കം വന്നവാര്‍ത്ത അതീവരസകരമായിരുന്നു.
മഠത്തില്‍രഘുവിന് വേണ്ടീ ഞങള്‍ ചാകാന്‍തയ്യാറാണേ എന്ന് പറഞ്ഞു കൊല്ലം പ്രവാസിസംഘടന പത്രസമ്മേളനം നടത്തുന്നു.മരിച്ചുപോയ ബിസ്ക്കറ്റ് രാജാവ് രാജന്‍പിള്ളയോടാണ് രഘുവിനെ ഉപമിച്ചിരിക്കുന്നത്.
അത് മോശമായിപോയി.ബിസ്ക്കറ്റെവിടെ കള്ളെവിടെ?(സത്യത്തില്‍ ഞാന്‍ കള്ളിന്‍റെ കൂടെയാണെങ്കിലും).
എന്തായായാലും കൊല്ലം പ്രാവാസികള്‍ ഒന്നടങ്കം ഒളിവില്‍പോയ തങളുടെ മഠാധിപതിയെ വിശുദ്ധനായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇദ്ദേഹം അച്ചായനോ മറ്റോ ആയിരുന്നെങ്കില്‍ പോപ്പിന്‍റടുത്ത് നമ്മുടെ മാണിസാറിന്‍റെ കത്തുമായി പറഞ്ഞയച്ചിരുന്നെങ്കില്‍ വിശുദ്ധനായി വാഴ്ത്തപെട്ട്,കിട്ടിയേനേ !
കൊല്ലത്തുകാരുടെ സൊളിഡാരിറ്റി നാലുകോളം വാര്‍ത്തയാക്കി വിളംബിയ പത്രക്കാര്‍‌ക്കാണ്
ശരിക്കുംസല്യൂട്ട് കൊടുക്കേണ്‍ടത്,
ജീവകാരുണ്യകനും സര്‍വ്വതാകൊല്ലം പ്രവാസിയുമായ നമ്മുടെ നായകന്‍ എവിടെ എന്ന് പത്രസമ്മേളനം നടത്തിയവര്‍ക്കറിയല്ലത്രെ,ബിനീഷ് കൊടിയേരിക്ക് പോലും അറിയാത്ത ആ സത്യം ഇവര്‍ക്കറിയില്ലല്ലോ ദൈവമെ,ഇവരോട് ക്ഷമിക്കെണമേ.
പക്ഷെ വാര്‍ത്ത വായിക്കുംബോള്‍ കെ,കെ.സൂക്ഷിക്കുക,താങ്കള്‍ നോവിച്ചത് നിരപരാധിയായ രഘുച്ചേട്ടനെയല്ല.പിന്നെയോ ഒരു പതമശ്രീ വരെ ഒപ്പിച്ചുകൊടുക്കാന്‍ പോന്ന ദുബായിലെ മഹാമാധ്യമപ്പടയെയാണ്. ഒടുക്കംകോടിയേരി പോയിട്ട് ഒരു കൊടിച്ചിപോലും താങ്കളെ ഇക്കാര്യത്തില്‍ സഹായിക്കാനുണ്ടാവില്ല. പറഞേക്കാം

Friday, February 13, 2009

വരവായി വാനരക്കാലം








ഇനി ശ്രീരാമസേനയുടെ വിളയാട്ടമായി.
സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ പോലും തന്‍റെ വാനരസേനയോളം ഇത്ര മുരടനാകുമെന്ന് തോന്നുന്നില്ല.ബാഗളൂരിലെ പെണ്‍പിള്ളേര്‍ ദാഹിച്ചുവലഞ്ഞ് ഒരു ബീറടിക്കാന്‍ പബ്ബില്‍ കയറിയതിനാണ്,പബ്ലിക്കായി അടിയും തൊഴിയും വാനരസേനയില്‍നിന്നും ഏറ്റുവാങേണ്ടി വന്നത്.
പ്രശ്നം ലൈവായി ടെലിവിഷനില്‍ കണ്ട്പ്പോള്‍ ഉള്ളിന്‍റെയുള്ളില്‍ നാം മലയാളികള്‍ എല്ലായ്പൊഴുമെന്നപോലെ നാം നമ്മുടെ സദാചാര ചിരിചിരിച്ചു,ആരും സഹതപിക്കാനോ ഒന്ന് മൂക്കത്ത് വിരല്‍ വെക്കാനോ മിനക്കെട്ടില്ല.അതാണ് നമ്മള്‍.!
ശ്രീരാമസേന അതോടെ പോപ്പുലറായി.സംഗതി ബാംഗ്ലൂരിലാണല്ലോ നമുക്ക് അതില്‍ കാര്യമെന്ത് എന്ന മട്ടിലിരിക്കുബോഴാണ്,മംഗലാപുരത്ത് കുഞ്ഞബു എം.എല്‍.എ യുടെ മകളെയും കൂടെ യാത്രചെയ്ത മുസ്ലിം യുവാവിനെയും ശ്രീരാമസേന വളഞ്ഞിട്ട് പിടിച്ചത്.കാര്യം പറയണമല്ലോബി.ജെ.പി.ആദ്യമേതന്നെ ഞങള്‍ക്കിതില്‍ പങ്കില്ലെന്ന് പറഞ്ഞു തടിരക്ഷപ്പെടുത്തി.എന്നാല്‍ രായ്ക്ക് രാമാനം ചാനല്‍തോറും തൊട്ടതിനും പിടിച്ചതിനും കുരക്കുന്ന ഒരു ചെന്നിത്തലയോ കുഞാലികുട്ടിയോ മദനിയോ മുനീറൊ പണിക്കരോ മാണിയോ സാക്ഷാല്‍ വെള്ളാപ്പള്ളിയോ ക-മ എന്ന് മിണ്ടാത്തിടത്ത്
അരയും തലയും മുറുക്കിയെത്തിയത് ഡി വൈ.എഫ്.ഐ കാര്‍. ഇക്കാര്യത്തില്‍ ഞാനും അവരോടൊപ്പം ചേരാന്‍ തന്നെയാണ് തീരുമാനം.
കാര്യം രാഷ്ട്രീയമായി അവരോട് വിയോജിക്കുബോള്‍തന്നെ ശരിയായ കാര്യംചെയ്യുബോള്‍ ശരിയെന്നുതന്നെ പറയണ്ടേ.(പക്ഷെ കുഞബ്വെട്ടന്‍റെ മകളുടെ കാര്യത്തിലെടുത്ത ശുഷകാന്തി മറ്റുള്ളവരുടെ കാര്യത്തിലും കാണിക്കണേ.)

ഒരാണും പെണ്ണും സംസാരിച്ചലോ ഒരുമിച്ചു യാത്രചെയ്താലോ ആകാശം ഇടിഞ്ഞുവീഴുമെന്നു കരുതുന്ന സദാചാര രോഗികളുടെയും അസഹിഷ്ണുക്കളുടെയും പ്രാക്രുതഭൂമിയായിമാറി നമ്മുടെ നാട്.
എന്നിട്ടും സംസ്കാരത്തിന്‍റെയും സഹിഷ്ണ്തയുടേയും പൊങച്ചം എഴുന്നള്ളിക്കുന്നതില്‍ യാതോരു കുറവുമില്ലതാനും. ജനസംഖ്യയേക്കാള്‍ നമുക്കധികമുള്ള സാംസ്കാരിക നായകന്‍മാരാണെങ്കില്‍ മന്ദബുദ്ധികളിച്ച് മറ്റൊരു കരങുവേഷത്തില്‍ അരങുതകര്‍ക്കുന്നു
ഇത്തവണത്തെ വാലന്‍റ്റൈന്‍ ആഘോഷങള്‍ ബാഗളൂരിലെങ്കിലും കുളത്തിലാകുമെന്ന് തീര്‍ച്ചയായി.അല്ലെങ്കില്‍ത്തന്നെ എന്ത് വാലന്‍റ്റൈന്‍ ? (വാല് എന്‍റയോ നിന്‍റേയോ എന്നതല്ല പ്രശ്നം)
പ്രണയത്തിന് അങിനെ ഒരു പ്രത്യേകദിവസം വേണോ?ഇത്തരം ആഘൊഷങളൊക്കെതന്നെ കച്ചവടക്കാരുടെ കചവടതന്ത്രമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാവും.ഇതിന്‍റെ പേരില്‍ മാര്‍ക്കറ്റിലെത്തുന്നആഭരണങള്‍.ആശംസാകാര്‍ഡുകള്‍,വസ്ത്രങള്‍,തൊപ്പികള്‍,തൂവാലകള്‍,മോബൈല്‍ സന്ദേശങള്‍,ഇ-മെയിലുകള്‍,സിനിമകള്‍,ആല്‍ബങള്‍, പത്ര-ചാനല്‍ സപ്ലിമെന്‍റുകള്‍ തുടങി മനുഷ്യനെ മൊയന്താക്കുന്ന എല്ലാ തരികിടകളും മാര്‍ക്കറ്റ് കീഴടക്കും.
വാലന്‍റ്റൈന്‍ ദിവസം മാത്രമല്ല,
മദര്‍ ഡേ(പെറ്റമ്മയെ ഓര്‍ക്കാന്‍ ഒരു ദിനം)ഫാതേഴ്സ് ഡേ(ജനിപ്പിച്ച തന്തയെ ഓര്‍ക്കാന്‍)ചില്‍ഡ്രന്‍സ് ഡേ(ഉണ്ടാക്കിയ പിള്ളെരെ ഓര്‍ക്കാന്‍)..............മാന്യ വായനക്കാരന് ലിസ്റ്റ് പൂര്‍ണ്ണമാക്കാവുന്നതാണ്.
മേല്‍പറഞ്ഞ ലിസ്റ്റിനോടോപ്പം ചേര്‍ക്കേണ്ടതാണ്,നമ്മുടെ മറ്റ് ആഘോഷങളും-

നിത്യജീവിതത്തിന്‍റെ പൊറുതികേടുകളില്‍നിന്നും ആഘൊഷത്തിനായി ഒരു ദിവസം നല്ലത് തന്നെ.പക്ഷെ കച്ചോടക്കാരന്‍റെ ഇരയാവുക അഥവാ കീശ കാലിയാക്കുക അല്ലെങ്കില്‍ കടക്കാരനാകുക എന്നതാണ് ആത്യന്തികമായ സത്യം.

പറഞ്ഞുവന്നത്.,ആണ്‍-പെണ്‍ സൌഹ്രദങള്‍ക്കിനി ശ്രീരാമ്സേനയുടെ സര്‍ട്ടിഫിക്കറ്റ് വേണം
എന്നിടത്ത് കാര്യങള്‍ എത്തിയിരിക്കുന്നു എന്നതാണ്.
പുതിയതലമുറയിലെ കുട്ടികള്‍ തമ്മില്‍ പുലര്‍ത്തിവരുന്ന സൌഹ്രദരീതികള്‍ എന്നെ പലപ്പോഴും
അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.പഴയ കാലത്തെതില്‍നിന്നുംഏറെ മുന്നിലാണ് പ്രായോഗമതികളായ
പുതിയ കാലത്തെ കുട്ടികള്‍
കാലം എത്രമാറി? മനുഷ്യന്‍ കുരങനില്‍നിന്നും വളര്‍ച്ചനേടി മനുഷ്യനായി എന്ന് മതമേലദ്ധ്യക്ഷന്‍മാര്‍ സമ്മതിച്ചുതരില്ലെങ്കിലും( സമ്മതിച്ചാല്‍ പിന്നെ അവരുടെ കഞ്ഞികുടി മുട്ടിയത് തന്നെ) പറയുന്നത് സത്യമാണെന്നാണ്,ശ്രീരാമസേനയുടെ കടന്നുവരവോടെ വ്യക്തമാകുന്നത്.
ശ്രീരാമന്‍റെ സേന കുരങന്‍മാരായിരുന്നല്ലോ.ശരിക്കും ശ്രീരാമസേനക്കാര്‍ ചെയ്യേണ്ടത് കാട്ടില്‍നിന്നും വിശപ്പടക്കാന്‍ ഒന്നുംകിട്ടാതെ റോഡരികില്‍ ഭിക്ഷയാചിച്ചിരിക്കുന്ന തങളുടെ പ്രിയ സഖാക്കള്‍ക്ക് വിശപ്പടക്കാന്‍ എന്തെങ്കിലും ചെയ്യുകയാണ്.(വയനാട് ഭാഗത്തേക്ക് ഒരു യാത്രനടത്തിയാല്‍ ഇത് ബോദ്ധ്യാകും) അല്ലാതെ ഒരുമിച്ചൊരു ആണും പെണ്ണും യാത്രചെയ്യുന്നിടത്ത് പൂമാലയുമായി പിന്തുടരുകയല്ല വേണ്ടത്.

ശ്രീരാമസേനയുടെ പുതിയ പരിപാടി ഏറെ രസകരമാണത്രെ.നടന്നുപോകുന്ന ഒരാണിനേയും പെണ്ണിനേയും കണ്ടാല്‍ അവരെ ഓടിച്ചിട്ട് പിടിക്കുകയും ബലമായി പിടിച്ച് തങളോടൊപ്പമുള്ള
പൂജാരിയെക്കൊണ്ട് പൂമാല അണിയിക്കുകയും ഇരുവരും വിവാഹിതരായെന്ന് വിളംബരം നടത്തുകയുമാണത്രെ.(ശ്രീരാമസേനയുടെ കയ്യിലെ പൂമാല ചെറിയോരു മാറ്റം വരുത്തിയാല്‍ പഴയ ഒരു ഉപമയെ ന്യായീകരിക്കലാകുമെന്നത് എത്ര രസകരം!)

പ്രേമിക്കുന്നവരും അല്ലാത്തവരുമായവരേ
മനോരോഗികളായ ഈ വാനരന്‍മാരെ നമ്മുടെ കേരളത്തില്‍നെന്നെങ്കിലും ആട്ടിയകറ്റാന്‍ തത്കാലത്തേക്കെങ്കിലും (ഇക്കാര്യത്തില്‍)ഡി.എഫ്.ഐ.ക്കാരോടൊപ്പം ചേരാം.
ഇക്കാര്യത്തില്‍ നിങള്‍ക്കെന്ത് പറയാനുണ്ട്?.






(വാനര)വാല്‍കഷണം:
സ്വന്തം സഹോദരിയുമായി നിരത്തിലിറങിനടക്കണമെങ്കില്‍ അത് തെളിയിക്കുന്നതിന്നുള്ള സര്‍ട്ടിഫിക്കറ്റുകൂടി കരുതേണ്ടിവരുമെന്നു സാരം(ശ്രീരാമസേനാ കമാണ്ടര്‍ അറ്റസ്റ്റ് ചെയ്തത്)

Thursday, February 05, 2009

വി എസ്‌.ന്ന്‌ ചെയ്യാവുന്നത്‌ ...............



വി എസ്‌.ന്ന്‌ ചെയ്യാവുന്നത്‌ തിരുവന്തപുരത്ത് നിന്നും കാസറഗോട്ടേക്ക്‌ ഒരു കേരളായാത്ര നടത്തുകയാൺ.

വെറുതെ ദില്ലിക്കും തിരിച്ചും പി ബി മീറ്റിംഗുകൾക്ക്‌ പോയി വണ്ടിക്കൂലി കളയേണ്ടതില്ല.അത്‌ ജവഹർ ലാൽ യൂനിവേഴ്സിറ്റിയിൽ നിന്നും വന്ന ചുള്ളന്മാർക്ക്‌ കുടംബസമേതം ജോലിയും ഉല്ലാസവുമായി കഴിയാനുള്ള ഇടം.പേരിന്ന്‌ ഒന്നോ രണ്ടോ രാമചന്ദ്രൻ പിള്ളമാരും കണ്ടേക്കാം(ഏതെങ്കിലും പത്രക്കാരനെ പിടിച്ച്‌ എസ്‌.ആർ.പി എന്നോ മറ്റോ ഒരു ചുരുക്കപേരുമുണ്ടാക്കിയാൽ സംഗതി ഉഷാർ.പ്രത്യെകിച്ച്‌ സമരപാരബര്യമോ ഒന്നും പിന്നെ ആരും അന്വേഷിക്കില്ല.)
പറയാൻ വന്നത്‌ വി.എസ്‌ .നടത്തേണ്ടുന്ന യാത്രയെപ്പറ്റിയാണല്ലോ.

അഴിമതിക്ക്‌ കൂട്ട്നിൽകാത്തതിന്റെ പേരിൽ പടിയിറങ്ങേണ്ടിവരുന്ന ഒരു മുഖ്യമന്ത്രി നയിക്കുന്ന ഒരു പടയോട്ടം മനസ്സിൽ കാണുക.പലഘട്ടങ്ങളീലായി പാർട്ടിചവച്ചുതള്ളിയ ആയിരങ്ങൾ.

ഇനിയെങ്കിലും നമ്മുടെ നാട്‌ ഗതിപിടിക്കണേ എന്നാഗ്രഹിക്കുന്ന രാഷ്ട്രീയത്തിനപ്പുറം മൂല്യങ്ങൾക്ക്‌ സ്ഥാനം നൽകുന്ന സാധാരണക്കാർ.

അവർ കേരളത്തിലെ ഏത്‌ രാഷ്ട്രീയപാർട്ടികളേക്കാളും അധികമേ വരൂ.

ധാർമ്മികതയോ മൂല്യങ്ങളൊ ഒട്ടുമില്ലെന്നറിഞ്ഞിട്ടും ഏതെങ്കിലുമൊക്കെ രാഷ്ട്രീയപാർട്ടിയിൽ അഭയം പ്രാപിച്ചവര്‍ . ഇവരെല്ലാം കാത്തിരിക്കുന്നത്‌ നാടിന്നേറ്റമുറിവുകൾ തുന്നിക്കെട്ടുവാൻ കെല്‍പ്പുള്ള് ഒരു തയ്യല്‍ക്കാരനെത്തന്നെയാണ്‍.

പിണറായി നയിക്കുന്ന നവകേരളായാത്രയുടെ വർണ്ണപ്പൊലിമ നോക്കുക.എ.കെ.ജി മുൻപ്‌ നടത്തിയ പട്ടിണിജാഥയെക്കുറിച്ച്‌ അന്വേഷിക്കുക(ഗാന്ധിജിയുടെ ദണ്ടിയാത്ര തൽക്കാലം ഒഴിവാക്കാം)സൂപ്പർ സ്റ്റാർ സിനിമകളെ വെല്ലുന്നബഹുവർണ്ണ പോസ്റ്ററുകൾ- കുട്ടികൾക്ക്‌ തമാശിക്കാൻ പാകത്തില്‍ ചുകപ്പന്‍ പടയുടെ അകബടി( ടെലിവിഷൻ വന്നതോടെ സൈനികപരേഡുകൾ കണ്ട്‌ കണ്ട്‌ രാഷ്ട്രീയപാർട്ടികളുടെ ഇത്തരം കോപ്രായങ്ങൾ കാണുന്നവരിലുണ്ടാക്കുന്ന തമാശ പറഞ്ഞാൽ തീരില്ല)
അതിന്നകബടിയായി മരണ്‍ഘോഷയാത്രയിലെന്നപൊലെ ബാൻഡ്‌ സംഗീതം.

പിറകെ വാഹനവ്യൂഹം....... അലങ്കരിച്ച സൊയബൻ കാറുകള്‍

കെട്ടിപ്പൊക്കിയ വേദിയും പ്രസംഗിക്കാൻ പാർട്ടി യിലെ വ്രദ്ധവിപ്ലവകാരികളും. കേള്‍ക്കാനോ പരശ്ശതം വിപ്ലവകാരികളും. പട്ടേലര്‍ നയിക്കുന്ന തൊമ്മികളുടെ യാത്ര തലസ്ഥാനം പിടിച്ചെടുക്കാൻ വരികയായി.(സക്കറിയയോട്‌ കടപ്പാട്‌)
അതുകൊണ്ടാൺ തലസ്ഥാനത്ത്‌ നിന്നും കേരളജനതയുടെ ഹ്രദയത്തിലേക്ക്‌ വി.എസ്‌. യാത്രചെയ്യേണ്ടസമയമായി എന്ന്‌ പറയുന്നത്‌.
മുഖ്യമന്ത്രിയുടെ അധികാരം എന്താണെന്ന്‌ കേരളജനതയെ ഒരു മൂന്നാർ വെടിപ്പാക്കൽ കൊണ്ട്‌ തെളിയിച്ചുകൊടുത്ത വി.എസ്‌.

,മൂന്നാർ എന്ന പ്രതീകാത്മ യത്നത്തിലൂടെ സ്വന്തം പാർട്ടിക്കാരും മുന്നണിയിലെ സഹമന്ത്രിമാരും ഏത്‌ ചേരിയിൽ നിൽക്കുന്നുവേന്നത്‌ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുത്തു.അടിസ്ഥാന വർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന സുരേഷ്‌കുമാറിനേയും അഴിമതിയുടെ കറപുരളാത്ത മറ്റ്‌ ഉദ്യോഗസ്ഥരേയുംഭൂമികയ്യേറ്റക്കാരും അതിനെ അനുകൂലിക്കുന്നസ്വന്തം പാർട്ടിക്കാരും എങ്ങനെയാൺ കൈകാര്യം ചെയ്തതെന്ന്‌ പകൽപോലെ വ്യക്തം.അതുകൊണ്ടുകൂടിയാൺ വി.എസ്‌.നയിക്കേണ്ട പുതിയ യാത്ര പ്രസക്തമാകുന്നത്‌.ജീവിതത്തിൻ സിംഹഭാഗവും സമർപ്പിക്കപ്പെട്ട പാർട്ടിയോട്‌ വിടപറയുക എളുപ്പമല്ലെങ്കിലും കേരളജനതയുടെ ഇപ്പോഴും അണയാത്ത നീതിബോധത്തിൽ കൊളുത്തിവെക്കാൻ പോന്ന ഒരു തരിവെളിച്ചം അവശേഷിപ്പിക്കാൻ തനിക്ക്‌ കഴിഞ്ഞെന്ന്‌ തിരിഞ്ഞ്നോക്കുബോൾ വി.എസ്‌.ന്ന്‌ സമാധാനിക്കാം-

അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ കോൺഗ്രസ്സിൽ പോലും വി.എം.സുധീരനെപ്പോലെയുള്ളവർക്ക്‌ പൊരുതിനിൽക്കുവാൻ ഇടം ലഭിക്കുന്നു എന്ന്‌ മനസ്സിലാക്കുബോഴാൺ നമ്മുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജീർണ്ണതയുടെ മുഖം വ്യക്തമാകൂ.
ഒറ്റക്കും തെറ്റക്കുമായി കേരളത്തിലും പുറത്തും നമ്മുടെ നാട്‌ ഗതിപിടിക്കണേ എന്ന്‌ ആത്മാർതമായി ആഗ്രഹിക്കുകയും അതിന്നായി പ്രബുദ്ധമായ്‌ നിലകൊള്ളുകയും ചെയ്യുന്ന നിരവധി വുക്തികളും സംഘടനകളും കാത്തിരിക്കുന്നത്‌ ഇത്തരമൊരു തിരിഞ്ഞുനടത്ത്ത്തെയാൺ.

അത്‌ ചരിത്രത്തിലേക്കുള്ള മുൻ നടത്തമായി വരുംതലമുറയെങ്കിലും തിരിച്ചറിയും

Tuesday, January 27, 2009

Re pub lic(k)-Flag in grotosque

ഞാനെങ്കിലും ഒന്ന് അണ്‍ഹാപ്പിയായിക്കൊള്ളട്ടെ..

റിപ്പബ്ലിക്ക് ദിനം...
ഓഫീസില്‍ പണിയൊന്നുമില്ലാത്ത മല്ലുക്കള്‍ക്ക്
പരസ്പരം ആശംസിച്ചുകളിക്കാന്‍ ഒരു ദിനം
ഏത് റിപ്പബ്ലിക്? ആരുടെ റിപ്പബ്ലിക് ?


പലചരക്ക് കടക്കാരന്‍ മുതല്‍ ചിട്ടിക്കബനിക്കാരനും
മസാല സിനിമാനായകനും നായികകയും
വീരമ്രത്യു വരിച്ച സൈനികനും ഒരേപോലെ പതക്കങ്ങള്‍
വാരിക്കോരി നല്കുന്ന ദിനത്തിന്
ഇന്‍ഡ്യന്‍ റിപ്പബ്ലിക്കെന്ന് പേര്‍.


മുത്തങ്ങയിലെ ആദിവാസികളെ വെടിവെച്ചുകോല്ലുവാന്‍ ഉത്തരവിട്ടവന്‍
ഒരു പട്ടാളക്കാരന്‍റെ സല്യൂട്ട് ശബ്ദം കേട്ട് മോഹാലസ്യപ്പെട്ട് വീണവന്‍

ഉളുപ്പില്ലാതെ ഒരു രാജ്യത്തിന്‍റെ മുഴുവന്‍ സൈന്യത്തിന്‍റെയും

സല്യൂട്ട് സ്വീകരിക്കാന്‍ മദാമ്മയുടെ വാലാട്ടിയായി നില്‍ക്കുന്ന
റിപ്പബ്ലിക്കോ

കൊലയും കൂട്ടിക്കൊടുപ്പും ജീവിതോപാധിയാക്കിയ
ഷിബു സോറന്‍മാരുടെ റിപ്പബ്ലിക്കോ

നോട്ടുകെട്ടുകള്‍ ലോകസഭയില്‍ വലിച്ചെറിഞ്ഞുരാഷ്ട്രീയം പയറ്റുന്ന
കൂട്ടിക്കൊടുപ്പുകാരുടെ റിപ്പബ്ലിക്കോ

ജാതിയുടെയും വംശത്തിന്‍റെയും പേരില്‍
വാള്‍ത്തല ചുകപ്പിക്കുന്ന
മോഡിയുടേയും താക്കറേമാരുടെയും
റിപ്പബ്ലിക്കാണിത്

അഹങ്കാരത്തിന്‍റെ ആള്‍രൂപങ്ങളായ
ലാവ് ലിന്‍ ദല്ലാളന്‍മാരുടെ റിപ്പബ്ലിക്കാണിത്

അഭയകള്‍ക്ക് നീതി ലഭിക്കാത്ത
മാണിമാരുടേയും കുഞ്ഞാലിമാരുടെയും കുര്യന്‍മാരുടേയും
റിപ്പബ്ലിക്

മോട്ടെന്ന് വിരിയാത്ത ചെക്കന്‍മാരെ പ്രധാനമന്ത്രിയാക്കുന്ന
എരണം കെട്ട നാടിന്‍റെ റിപ്പബ്ലിക്ക്

ജനിച്ചനാട്ടില്‍ പിഴക്കാനാവാതെ
മറുനാട്ടിലെ എച്ചില്‍പാത്രം കഴുകി
ജീവിതം തുലക്കാന്‍ വിധിക്കപ്പെട്ടവനെ പിഴിഞ്ഞ്
അറുപതാം വയസ്സിലും
വിദേശിക്ക് വ്യഭിചരിക്കാന്‍ കിടന്ന് കൊടുക്കുന്ന നാടേ

ഇതാണ്, നിന്‍റെ റിപ്പബ്ലിക്കെങ്കില്‍
എനിക്കീ റിപ്പബ്ലിക്ക് വേണ്ട് സ്നേഹിതാ

യജമാനന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി
ഹാപ്പി റിപ്പബ്ലിക്കെന്ന് ഇ മെയില്‍ ചെയ്ത്
എന്നെ ഉപദ്രവിക്കാതെ....
....................ഞാനെങ്കിലും ഒന്ന് അണ്‍ഹാപ്പിയായിക്കൊള്ളട്ടെ..